Friday, April 10, 2009

ടൈററാനിക്കിന്റെ ജന്മനാട്ടില്‍


ഇതാണ് അല്‍ബര്‍ട്ട് മെമ്മോറിയല്‍ ക്ലോക്ക്. 1862ല്‍ ക്യൂന്‍ വിക്റ്റോറിയയുടെ ഭര്‍ത്താവായിരുന്ന പ്രിന്‍സ് അല്‍ബെര്‍ട്ട് മരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ലോക്ക്. കാസില്‍ പ്ലേസിലാണ് ഇത് സ്ഥിതിചെയ്യുന്നത് . 1865ല്‍ തുടങ്ങി, 1870ലാണ് ഇതിന്റെ പണി പൂര്‍ത്തി ആയത്. 43മീറ്ററാണ് ഇതിന്റെ ഉയരം. ഫാര്‍സെറ്റ് നദി തൂര്‍ത്ത സ്ഥലത്താണ് ഇത് പണിതിരിക്കുന്നത്. ഇന്നത്തെ ഹയ്യ് സ്റ്റ്ട്രീറ്റ് ആണിതു. ഇവിടെ പേരെടുത്ത എല്ലാ വലിയ ബ്രാന്റുകളുടെയുംഷോപ്പുകളും ഉണ്ട്. ഈ റോഡ് കാസില്‍ സ്ട്രീറ്റിന്റെ തുടര്‍ച്ചയാണ്.

ഇതാണ് കാസില്‍ പ്ലേസ്. 1600ആം നൂറ്റാണ്ടില്‍ ഇവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.. അതിന്റെ ഭാഗങ്ങളാണ് ആര്‍ച്ചോടുകൂടിയ ജനാലകള്‍. പിന്നീട വ്യാവസായിക നവോധാന കാലത്ത് ഈ സ്ഥലം ലിനെന്‍ വ്യവസായത്തിന്റെയും റീടെയിലിന്റെയും കേന്ദ്രമായിരുന്നു. അതു കൊണ്ടു തന്നെ നഗരത്തിന്റെ കേന്ദ്രവും ഇതു തന്നെ..1941ലെ ജര്‍മ്മന്‍ കാരുടെ ബോംബാക്രമണത്തോടെ ഇവിടം നശിച്ചു. എന്നാല്‍ ഇന്ന് ഈ സ്ഥലം അതിന്റെ എല്ലാ പ്രൌഡികളോടും കൂടി തിരിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ബെല്‍ഫാ‍സ്റ്റ് നഗരത്തിനടിയിലൂടെ ഫാര്‍സെറ്റ് നദി ഇപ്പോഴും ഒഴുകുന്നുണ്ട്. അതു കൊണ്ടാണ് ഈ നഗരത്തിന്, മൌത്ത് ഒഫ് തി സാന്റ് ബാങ്ങ്ഗ് എന്നര്‍ത്ഥമുള്ള ബെല്‍ഫാസ്റ്റ് എന്നപേരു വന്നത്. ഇനി കാണാന്‍ പോകുന്നതാണ് ഒഡീസ്സി കൊമ്പ്ലെക്സ്.
ബെല്‍ഫസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിങ്ങ്കോബ്ലക്സ് ആണിതു. w5എന്ന് സയന്‍സ് അന്റ് ടെക്നോളജി സെന്റ്ര്‍ ഇവിടെയാണ്. ഈ നാടിന്റെ അയിസ് ഹോക്കി ടീമിന്റെ സെന്റ്റും ഇവിടെ ആണ്. കൂടാതെ ഷൊപ്പിങ്ങ് സെന്റ്ര്‍, 12 സിനിമാ ഹോള്‍ , നാടകത്തിനായുള്ള തിയ്യേറ്ററുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, എന്നിവയെല്ലാം ഇതിനകത്തുണ്ട്. ഇതു ലഗന്‍ നദിയുടെ തീരത്താണ്. ഇതിന്റെ മറുകരയില്‍ കാണുന്നതാണ് ഒരു കാലത്ത് ലോകപ്രശ്തമായിരുന്ന കപ്പല്‍ നിര്‍മ്മാണ കേന്ദ്രം.



ആ കാണുന്നതാണ് ടൈറ്റാനിക്കിന്റെ ഈറ്റില്ലം. ഇന്ന് ഏപ്രില്‍ 10ആണ്. 1912ലെ ഇതേ ദിവസമാണ് ക്യാപ്റ്റ്ന്‍ ഇ.ജെ സ്മിത്തിന്റെ നേതൃത്വത്തില്‍ ആ കൂറ്റന്‍ കപ്പല്‍ ന്യൂയോര്‍ക്കിനെ ലക്ഷ്യമാക്കി കടല്‍ യാത്ര തുടങ്ങിയത്.

കൂടുതല്‍ വിശദമായി ടൈറ്റാനിക് ട്രിപ്പില്‍ അറിയാം എന്നു പറഞ്ഞ് നിറുത്തിയപ്പോഴെ തീരുമാനിച്ചു, എന്തായാലും കണ്ടീട്ടു തന്നെ കാര്യം.

Tuesday, April 7, 2009

ബെല്‍ഫാസ്ററ്

ടൈറ്റാനിക്കിന്റെ ജന്മനാട്ടില്‍
-------
നോര്‍ത്ത് അയര്‍ലാന്റ്, യു.കെ. യുടെ ഒരു ഭാഗമാണ്. ബെല്‍ഫാസ്റ്റാണ് അതിന്റെ തലസ്ഥാനം. യു.കെ പോലെ തന്നെ ഒരു ദ്വീപാണ് അയര്‍ലാന്റ്. പ്രകൃതിയുടെ എല്ലാ സൌന്ദര്യവും ഒത്തു ചേര്‍ന്ന ഒരു പ്രദേശം. പുഴകളും, തടാകങ്ങളും, പച്ചപ്പുല്‍ നിറഞ്ഞ കുന്നുകളും, താഴ്വാരങ്ങളും , കാടുകളും ഒക്കെ ചേര്‍ന്ന് കടലിന്റെ നടുക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഭൂപ്രദേശമാണ്.
പെട്ടന്നുള്ള യാത്ര ആയതിനാല്‍ ആ നാടിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എത്തിയ ശേഷമാണ്, അവിടെ കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. അതില്‍ പ്രധാനപ്പെട്ടവ, സിറ്റി ടൂര്‍ , ജയന്റ് കോസ് വേ,ലഗന്‍ നദിയിലൂടെ ഒരു ബോട്ട് യാത്ര, ടൈറ്റാനിക്കിന്റെ പണിശാല യിലൂടെ ഒരു യാത്ര, ഇങ്ങനെ നീളുന്നു യാത്രകള്‍ . വിശദമായ യാത്ര ടൈറ്റാനിക്കിനു മാത്രം നല്‍കി, മൂന്നു ദിവസത്തെ യാത്ര, പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കു മാത്രമാക്കി. ലഗന്‍ നദിയാത്ര മനസ്സില്ലാ മനസ്സോടെ ഒഴിവാക്കി.
ആദ്യ ദിവസം നഗരം ചുറ്റി കാണാന്‍ തീരുമാനിച്ചു. ഒരു പാടു ചരിത്രം പറയാനുണ്ട് ഈ നാടിനെ കുറിച്ച്.“ മൌത്ത് ഓഫ് ദ സാന്റി ഫോര്‍ഡ്”, എന്നാണ് ബെല്‍ഫാസ്റ്റിന്റെ അര്‍ത്ഥം. എന്നും യുദ്ധങ്ങളെ നേരിടേണ്ടി വന്ന ഒരു ജാനസമൂഹ മായിരുന്നു അയര്‍ലാന്റിന്റേത്. 17ആം നൂറ്റാണ്ടില്‍ കത്തോലിക്കാ വിഭാഗവും, പ്രൊട്ടസ്റ്റ്ന്റ് വിഭാഗവും തമ്മിലുണ്ടായ ഏറ്റു മുട്ടല്‍ 19ആം നൂറ്റാണ്ടു വരെ നീണ്ടു നിന്നു. 19ആം നൂറ്റാണ്ടിനെ ബെല്‍ഫാന്റിന്റെ സുവര്‍ണ്ണ കാലം എന്നാണ് അറിയപ്പെടുന്നത്. ക്യൂന്‍ വിക്ടോറിയയുടെ ഭരണകാല മായിരുന്നു അതു. ഈ കാലത്താണ് ഇന്ന് കാണുന്ന ഹാര്‍ലാന്റ് &വൂള്‍ഫ് എന്ന ഷിപ്പ് യാര്‍ഡ് ,1862ല്‍സ്ഥാപിതമായത്. ഇതോടെ ഈ നാട് വാണിജ്യ പരമായും, വ്യാവസായികമായും ലോകത്തില്‍ മുന്പന്തിയിലായി. ആ കാലത്തെ പ്രശസ്ത് മായിരുന്ന ഇവരുടെ ലിനന്‍ , “ലിനനോപോളിസ്”എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ‍കൃഷി, നിര്‍മ്മാണം,സംഗീതം,കല എന്നീ മേഖലകളിലെല്ലാം ഇവര്‍ പ്രശസ്തരാണ്. 2ആം ലോകമഹായുദ്ധക്കാലത്ത്,ജര്‍മ്മനി ഏറ്റവും അധികം തവണ ആക്രമിച്ച നഗരവും ഇതാണ്. ആഭ്യന്തര യുദ്ധവും, ലോകമഹായുദ്ധവും ഒന്നൊതുങ്ങിയപ്പോഴാണ് ബ്രിട്ടണ് എതിരായി വിമോചന യുദ്ധം തുടങ്ങിയത്. 1998 വരെ ഈ പ്രശ്നങ്ങള്‍ നില നിന്നു . ഇതെല്ലാം നടക്കുബോഴും ,ഇവര്‍ തളരാതെ തങ്ങളുടേതായ കഴിവുകള്‍ ലോകത്തിനു മുന്‍പില്‍ കാഴ്ച വെച്ചു. അക്കാലത്താണ് ടൈറ്റാനികിന്റെ ജന്മവും. ലോകത്തിലെ ആദ്യത്തെ മിനറല്‍ വാട്ടര്‍ പ്ലാന്റ്, പ്രശസ്തമാ‍യ ഡിസ് ലറികള്‍ , ഇന്ന് കാണുന്ന കെട്ടിടങ്ങള്‍, കോട്ടകള്‍,...... ഇങ്ങനെ പോകുന്നു അവയുടെ പട്ടിക.














ഇതാണ് ബെല്‍ഫാസ്റ്റിലെ സിറ്റി ഹോള്‍. 1906ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പോര്‍ട്ട് ലാന്റ് സ്റ്റോണ്‍ കൊണ്ട് പണിതതും ,മുകള്‍ ഭാഗം കോപ്പര്‍ കൊണ്ട് നിര്‍മ്മിച്ചതു മാണ്. ഇതിനു ചുറ്റുമായാണ് ഇന്നത്തെ ബെല്‍ഫാസ്റ്റ് നഗരം പണിതുയര്‍ന്നിരിക്കുന്നത് . ഇതിന്നു മുന്നിലെ ബസ്സ് സ്റ്റോപ്പില്‍ നിന്നാണ് സിറ്റിടൂര്‍ തുടങ്ങുന്നത്. ഡ്ബിള്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ നില തുറന്നതാണ്. തണുപ്പിനു കൂട്ടായി കടല്‍ കാറ്റും വീശുന്നുണ്ട്. എന്നാലും കാഴ്ചകള്‍ കാണാനുള്ള സൌകര്യം കണക്കാക്കി, തണുപ്പിനെ കൂട്ടാക്കാതെ ബസ്സിന്റെ മുകള്‍ നിലയില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.

Thursday, October 23, 2008

ജാതി !!!

ജാതി, എന്തിനെന്നു ചോദിക്കെ,
മറുപടി വന്നിതു പല ജാതിയില്‍.

ഉച്ഛ് നീചത്വങ്ങളെ കാട്ടിടാന്‍ ,
മനുഷ്യനെ ഭിന്നിപ്പാന്‍, ഭരിക്കാന്‍,

തൊഴിലിന്നു സ്ഥാനം നല്കാന്‍,
ആരാധനയ്ക്കു നാമം നല്കാന്‍.

നീളുന്നുത്തരങ്ങളിങ്ങനെ പല തരം ,
കേട്ടു ഞെട്ടി ഞാന്‍ മറ്റൊരുത്തരം!!

തന്തയില്ലാത്തവര്‍ക്കു മേല്‍വിലാസം, ജാതി!!
മനുഷ്യ ചിന്തയെന്തീ ജാതി??

ചിത്രം വിചിത്രമിതു ,ചിത്രകാരന്റെ,
ഹാ കഷ്ടം, മഹാകഷ്ടം..

കേരള സാഹിത്യത്തില്‍ തെളിവുണ്ടു പോല്‍,
ചരിത്രമിതു സാക്ഷിയെന്നൊരു ന്യായവും.

ആണും പെണ്ണും രണ്ടു ജാതി,
നമുക്കെന്തിനു വേറെ ജാതി??

ജന്മ്ദാതാക്കളില്ലാതൊരു ജന്മവും,
ജനിക്കുന്നതില്ലയീ ധരിണിയില്‍.

പോറ്റുവാന്‍ കെല്പില്ലാത്തവര്‍
പെറ്റുവളര്‍ത്തി അനാഥ ജാതി.

കൊന്നതിനെ തിന്നുന്നവന്‍ നീതിമാന്‍,
ഭീരുവിനെ കൊല്ലുന്നവനേതു ജാതി??

ജനകനില്ലാ ദൈവങ്ങളെ പൂജിപ്പോര്‍,
ജനകനില്ലാ മനുഷ്യനെ പുച്ഛിക്കുന്നു!!

ജാതി ചോദിച്ചു പാഴാകുന്നു,
ജന്മമിതെന്നറിയും നമ്മള്‍??

വേണ്ട പല ജാതി നമുക്കു,
രണ്ടു ജാതി മതി ജീവിക്കാന്‍.

Sunday, October 5, 2008

കാത്തിരിപ്പ്..

പിരിയില്ലൊരു നാളും
നിന്നെ ഞാന്‍,
പിരിഞ്ഞു പോയവര്‍-
ക്കറിയില്ലതിന്‍ കാര്യം
നിന്നെ നിനയ്ക്കില്‍
നീയെന്‍ മുന്‍പിലില്ല,
നിനയ്ക്കായ്കില്‍ നീ്
എന്നില്‍ നിറയുന്നു,
എന്നും കാതോര്‍ത്തു
നിന്‍ ശബ്ദത്തിനായ്,
മൌനത്തിന്‍ ആഴമറിഞ്ഞു
നിന്നിലെ ശബ്ദമായ്,
സ്നേഹത്തിന്‍ ആഴമറിഞ്ഞു
നിന്നുടെ വിരഹത്തില്‍,
നിന്‍സ്പര്‍ശമായ് മാറുന്നു
വീശുന്ന തെന്നലും,
നിന്‍ മണമായ് മാറുന്നു
പെയ്യുന്ന പുതുമഴയും,
നിന്നിലെ സ്നേഹം
പങ്കിട്ടു പോകിലും,
നീ വരും വഴിയില്‍
കാത്തിരിക്കുന്നു ഞാന്‍.
കണ്ടു നീയെന്നെ
വഴി മാറിപോകിലും,
കണ്ണുനീര്‍ തുടച്ചു
മറ്റാരും കാണാതെ,
നിറ പുഞ്ചിരി തൂകി
മാലോകര്‍ കാണ്‍കെ,
കാത്തിരിക്കുന്നിന്നും
നീ വരും നാളിനായ്..

Tuesday, August 26, 2008

മാന്‍ചെസ്റ്റ്റും,വെള്ളിയാഴ്ചയും ...

നമ്മുടെ ഗ്രാമങ്ങളില്‍ , പണ്ടു വെള്ളിയാഴ്ചകള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍് ഉണ്ടായിരുന്നു.
ദേവിക്ക് പ്രധാനപ്പെട്ട ദിവസം ,പള്ളിയില്‍ പ്രത്യേകതയുള്ള ദിവസം ,അങ്ങനെ ഓരോന്ന്....കൂടാതെ സന്ധ്യ കഴിഞ്ഞാല്‍ മനുഷ്യര്‍ പുറത്ത് ഇറങ്ങി നടക്കാന്‍ ഭയപ്പെടും ;ഭയം, ഇഴ ജീവികളെ മാത്രമല്ല, രാത്രി സഞ്ചാരികളായ; ഭൂത,പ്രേത, പിശാചുക്കളെ കൂടി യാണ്.
മാഞ്ചസ്റ്റ്റിലെ വെള്ളിയാഴ്ചകള്‍ക്കും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. സാധാരണ ദിവസങ്ങളില്‍ എല്ലവരും വളരെ അച്ചടക്കത്തോടെ ജോലിക്കു പോകുന്നവരാണ്. അതു സമയത്തിലും, ജോലിയിലും, വസ്ത്രധാരണത്തിലും വ്യക്ത്മായി കാണാവുന്നതാണ്.എന്നാല്‍ വെള്ളിയാഴ്ചകള്‍ക് പൊതുവേ അവധി ദിവസത്തിന്റ അന്തരീക്ഷമാണ്. അതു വസ്ത്ര ധാരണത്തില്‍ നിന്ന് വ്യക്ത്മാണ്.
വസ്ത്രം.... ഓരോ ദിവസത്തിനും,അവസരത്തിനും വ്യത്യസ്തമാണ് ഇവര്‍ക്കും. വ്യത്യാസം അവയുടെ അളവിലാണെന്നു മാത്രം . ആഘോഷത്തിന്റ് പ്രാധന്യം കൂടുബോള്‍ ആണുങ്ങള്‍ കൂടുതല്‍ വസ്ത്രം ധരിക്കയും , സ്ത്രീകള്‍ കുറവു വസ്ത്രം ധരികുകയും ചെയുന്നു..
മിക്കവാറും എല്ലാവരും വേഗം ജോലി തിര്‍ത്തു വീട്ടില്‍ പോകും. അന്നത്തെ രാത്രി ആഘോഷത്തിന്റേതാണ്. ഇവിടുത്തെ രാത്രികള്‍ രണ്ടു വിധമാണ്. ഒന്ന്, രാത്രി പത്തു മണി ആയാലും തെരുവു വിളക്കുകള്‍ തെളിയാത്ത വിധം പകല്‍ വെളിച്ചമുള്ള വേനല്‍ക്കാല രാത്രികള്‍ , രണ്ടാമത്തേത് ,ഉച്ച തിരിഞ്ഞ് മൂന്ന് മണി ആകുബോഴേകും തെരുവ് വിളക്കുകള്‍ തെളിയുന്ന വിധം ഇരുട്ടാവുന്ന ശരത്ക്കാല രാത്രികള്‍. ഇതില്‍ ഏതായാലും പുലരും വരെ ആണും പെണും , തെരുവിലുണ്ടാവും..റസ്റ്റോറന്റുകള്‍ എല്ലാം നിറഞ്ഞ് കവിയും...ബാറുകളുടെ കാര്യവും അങ്ങനെ തന്നെ.
കുട്ടികളെ കാണാന്‍ കൂ‍ടി കിട്ടില്ല. മുന്നില്‍ കണ്ട ഓരോ രൂപവും എന്നെ അത്ഭുതപ്പെടുത്തി. മനസ്സ് പറഞ്ഞു ‘യക്ഷി’ . എങ്ങനെ ??എന്നല്ലെ..വസത്രം; വെള്ള സാരിയല്ല,പകരം കറുത്ത ഗൌണ്‍ . മുഖം; ചോരയില്ലാതെ വെളുത്ത് മരവിച്ചത്. ചുണ്ടുകള്‍; ഓരോര്‍ത്തര്‍ക്കും ഓരോ നിറമാണ് കറുപ്പ്,നീല,പച്ച,...അങ്ങനെ പോകുന്നു. കണ്ണുകള്‍; ക്റുഷ്ണ് മണികള്‍ പല വര്‍ണ്ണത്തില്‍, അവ പ്രക്രുതി ദത്തവും അല്ലത്തതും ,എന്നല്‍ അവയ്ക്കു ചുറ്റും നല്‍കിയിരിക്കുന്ന നിറങ്ങളാണ് കൂടുതല്‍ ഭീതി ഉണ്ടാക്കുന്നത്. മുടി; മുട്ടോളം ഇല്ലെങ്കിലും, വര്‍ണ്ണിക്ക തക്കതു തന്നെ. മാരിവില്ലിലെ എല്ലാ നിറങ്ങളും കാണാം എന്നതു അത്ഭുതം തന്നെ. ഭയന്ന് താഴെ നോക്കിയപ്പോള്‍ കണ്ടതോ, വെളുത്ത കൈയിലെ നീണ്ടു കൂര്‍ത്ത നഖം, ചുവന്ന നിറത്തില്‍. കാലുകള്‍ ; ഭൂമി തൊടാതെ,[ഹയ് ഹീലില്‍ ] ഒഴുകി നടക്കുന്നു....
അവരുടെ കൂടെ നടക്കുന്ന ആണ്ണുങ്ങളെ , എന്തു പേര് നല്‍കാം...യക്ഷന്‍,ഗന്ധ്ര്‍വ്വന്‍, അല്ല ‘ഡ്രാക്കുള’ വെളുത്ത് വിളര്‍ത്ത മുഖം, നിറഞ്ഞ ചിരി, തിളങ്ങുന്ന കണ്ണുകള്‍‍, മന്യതയുടെ മുഖം മൂടി,വസ്ത്ര ധാരണവും വളരെ മന്യതയുള്ളത്,ഒപ്പം ആ നീണ്ട കറുത്ത കോട്ടും..വിക്ടോറിയന്‍ കെട്ടിടങ്ങള്‍ക്കിടയിലൂ ടെ നടന്നു വരുന്നതു കണ്ടാല്‍ .... മനസ്സ് അറിയാതെ ഒന്നു നടുങ്ങും[ഡ്രാക്കുള സിനിമകളുടെ പ്രഭാവം]...

Thursday, August 21, 2008

വിശ്രമം

പൂക്കളമൊരുക്കാന്‍ പൂവന്വേഷിച്ചപ്പോളാണ് ,വീടിനോട് ചേര്‍ന്ന പൂമരം കണ്ടത് ...നിറയെ മഞ്ഞ പൂക്കള്‍ . കൈ എത്താഞ്ഞപ്പോള്‍ , ഒരു കൊടുവാള് കൊണ്ടു കൊമ്പ് വെട്ടാമെന്നു കരുതി . കൊടുവാളെടുത്തു ആഞ്ഞു വെട്ടി ...പക്ഷെ ; കൊടുവാള്‍ കൈയ്യില്‍ നിന്നും തെറിച്ചു പോയി ....ഉയര്‍ന്നു പൊങ്ങിയ കൊടുവാള്‍ വീടിന്റെ കഴുക്കോലില്‍ തട്ടി നിന്നു ...അത് എളുപ്പത്തില്‍ താഴേക് വന്നില്ല ,കൂടെ കഴുക്കോലും കൊണ്ടാണ് വന്നത് . കഴുക്കോല് താഴേക്ക് വന്നപ്പോള്‍ കൂടെ നിന്ന കൂട്ടുകാരും വലിയ ശബ്ദത്തോടെ താഴേക്ക് പോന്നു . അടുത്ത മുറിയിലെ ബുള്‍്ഡൊഗ് ശബ്ദം കേട്ടു പുറത്തു വന്നു .അതിനെ കണ്ടു ഭയന്ന് ഞാന്‍ വീടിനു പുറകിലേക്ക് വലിഞ്ഞു . ഭയം എന്നിട്ടും വിട്ടു മാറിയില്ല .അതിന്റെ നോട്ടം അത്ര ഭയങ്കര മായിരുന്നു ..ശരീരം അപ്പോഴും വിറയ്കുന്നുണ്ട്...ഇനി എന്ത് ചെയ്യും ??ആരോ ചോദിച്ചു . നൂറ്റാണ്ടുകളായി കൊത്തു പണി ചെയ്ത മുന്‍്വശം പ്രൌഢിയോടെ, നില്‍ക്കയായിരുന്നു ....വയസ്സന്‍ ആശാരിക്കു പോലും ഒന്നും ചെയ്യാനാവില്ല ...മം വെറുതെ അല്ല അതിനും മടുത്തീട്ടുണ്ടാവും..കാലം എത്രയായി ഈ മുറ്റത്തെ അങ്കങ്ങള്‍ ഒക്കെ കാണുന്നു ...അവരും വിശ്രമിക്കട്ടെ , എന്ന് ധൈര്യത്തോടെ പറഞ്ഞു . അപ്പോഴാണ് പടികടന്നു ആരോവരുന്നത് കണ്ടത് . ആളെ കണ്ടപ്പോള്‍ എന്റെ എല്ലാ ധൈര്യവും ചോര്‍ന്നു പോകുന്നതറിഞ്ഞു ..മുത്തശ്ശന്‍ ;...മരിച്ചുപോയ മുത്തശ്ശന്‍ ...തിരിഞ്ഞു ഓടാന്‍ നോക്കി ; തട്ടി വീണു എഴുന്നേറ്റപ്പോളാണ് സമാധാനമായത് ... ഉച്ച നേരത്തെ വിശ്രമം തന്ന വിറയല്‍ ഇപ്പോഴും ഉണ്ട് ...

Monday, August 11, 2008

കാഴ്ചകള്‍

എന്നെ എഴുതാന്‍ പ്രേരിപ്പിച്ച എന്റെ ഗുരുനാഥനും സുഹൃത്തിനും നന്ദി പറയട്ടെ ......... മാന്ചെസ്റ്റ്റിലെ അനുഭവങ്ങള്‍ പറയുമ്പോഴാണ് എഴുതാനുള്ള ആവശ്യം വന്നത് ...

യാത്ര എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്..കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍ , നാലു വര്‍്ഷത്തില്കൂടുതല്‍ഒരു നാട്ടിലുംതങാത്ത"നാടോടി"കളായിരുന്നുഎന്ന് പറയുന്നതാവുംനല്ലത് ... ജീവിത തിരക്കിലെ അനുഭവങ്ങള്‍ , നല്ലതോ, ചീത്തയോ,എന്തായാലും മനുഷ്യായുസ്സിന്റെ സമ്പത്ത് മറ്റെന്താണ് ? കേരളം വിട്ടൊരു ജീവിതം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല ..കാരണങള്‍ പലതാണ് ..പ്രധാന കാരണം ഗള്‍ഫ് തന്നെ ...എല്ലാവരും നന്മ പറയുമ്പോഴും അതിന്ടെ തിന്മ അനുഭവിച്ചവരില്‍ ഒരാളാണ് ഞാന്‍ ..കുടുംബം ,അതിന്ടെ സുഖം, ബന്ധങ്ങളുടെ തീവ്രത ...പണത്തിനു ഇതു തരാനാവുമോ ?? ...കുട്ടികാലത്തെ ഏകാന്തത എന്റെ മക്കള്‍ അനുഭവികരുതെന്നു ,കുട്ടികാലത്തെ മനസ്സില്‍ തീരുമാനിച്ചിരുന്നു ...പക്ഷെ വിധിയെ മാറ്റാന്‍് ആരാലാവും ??? കുടുംബത്തോടെ വരാനായി എന്നത് വലിയ അനുഗ്രഹമായി ..

തണുപ്പും പ്രകൃതി ഭംഗിയും നിറഞ്ഞ സ്ഥലമാണ്‌ ബ്രിട്ടന്‍ എന്നത് നേരത്തെ അറിയാമായിരുന്നു. ഒരു സ്ഥലത്തു വന്നു പോകുമ്പോഴത്തെ അനുഭവവും , അവിടെ ജീവിക്കുബോഴത്തെ അനുഭവങ്ങളും വ്യത്യസ്തങള്‍ തന്നെ...അനുഭവങ്ങള്‍ !!എണ്ണി പറയാനാവില്ല ..കാരണം ... അത്രയധികം .. പ്രതേകിച്ചു എന്നെ പോലെ കേരളത്തിലെ ഗ്രാമത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് ..ആദ്യത്തെ അനുഭവം യാത്രയില്‍ നിന്നും കിട്ടി.

യാത്രയുടെ ദൈര്‍ഘ്യം ,വിമാനത്തില്‍ പത്തു മണികൂരും , അല്ലാതെ എഴെട്ടു മണികൂറിന്റെ കാത്തിരിപ്പും ;ക്ഷീണവും ബോറടികും പുറമേ, ടോയ്ല്ട്ടിലെ പേപ്പര്‍ റോള്‍ കണ്ടാണ്‌ തളര്‍ന്നത്. വൃത്തിക്ക് പേരു കേട്ടവരുടെ വൃത്തിയെ പ്രാകി .. തീര്‍ന്നില്ല.... വീട്ടിലെ ടോയ്ല്റ്റ് കണ്ടപ്പോള്‍ ഞെട്ടി !! പേപ്പര്‍ റോള്‍ മാത്രമല്ല നിലത്തു വെള്ളം വീണാല്‍ പോകാന്‍ തുടകുകയല്ലാതെ വേറെ വഴിയില്ല ... ഇപ്പോള്‍ ആലോചികുമ്പോള്‍ ചിരിവരുമെങ്കിലും, ആ ഞെട്ടല്‍ മാറാന്‍,ആഴ്ചകള്‍ വേണ്ടിവന്നു .

രാത്രിമറക്കന്‍ ആവില്ലാ. ഭാഷ ,സംസ്കാരം,ജീവിതരീതികള്‍ ,ഭക്ഷണം ,കാലാവസ്ഥ ... അങനെ എല്ലാം വ്യത്യസ്തം . എങനെ ഇതൊക്കെ തരണം ചെയും എന്നുള്ള ചോദ്യങ്ങള്‍ മനസിനെ വല്ട്ടിയിരുന്നു... യാത്രാക്ഷീണം കാരണം എല്ലാം മറന്നു ഉറങി .. ഒന്‍പതു മണിക്ക് ഉറങിയ ഞങള്‍ ഉണര്‍ന്നത് എട്ടുമണിക്...എല്ലാ ക്ഷീണവും മാറി നല്ല ഉന്മേഷത്തോടെ ഉണര്‍ന്നു എന്നുവേണം പറയാന്‍ ...സമയം നോക്കിയപ്പോളാണ് മനസ്സിലായത് രാവിലെ എട്ടുമണിക്കല്ല രാത്രിഎട്ടുമണിക്കാണ് എഴുന്നേറ്റത്!!!!! ഇരുപത്തിനാലു മനികൂഒര്‍ ഉറങി ..കാരണം കാലാവസ്ഥയോ , ജെറ്റ്ലാഗോ, ക്ഷീണമോ??എന്തായാലും മറക്കാനാവാത്ത അനുഭവമായി ..