Thursday, October 23, 2008

ജാതി !!!

ജാതി, എന്തിനെന്നു ചോദിക്കെ,
മറുപടി വന്നിതു പല ജാതിയില്‍.

ഉച്ഛ് നീചത്വങ്ങളെ കാട്ടിടാന്‍ ,
മനുഷ്യനെ ഭിന്നിപ്പാന്‍, ഭരിക്കാന്‍,

തൊഴിലിന്നു സ്ഥാനം നല്കാന്‍,
ആരാധനയ്ക്കു നാമം നല്കാന്‍.

നീളുന്നുത്തരങ്ങളിങ്ങനെ പല തരം ,
കേട്ടു ഞെട്ടി ഞാന്‍ മറ്റൊരുത്തരം!!

തന്തയില്ലാത്തവര്‍ക്കു മേല്‍വിലാസം, ജാതി!!
മനുഷ്യ ചിന്തയെന്തീ ജാതി??

ചിത്രം വിചിത്രമിതു ,ചിത്രകാരന്റെ,
ഹാ കഷ്ടം, മഹാകഷ്ടം..

കേരള സാഹിത്യത്തില്‍ തെളിവുണ്ടു പോല്‍,
ചരിത്രമിതു സാക്ഷിയെന്നൊരു ന്യായവും.

ആണും പെണ്ണും രണ്ടു ജാതി,
നമുക്കെന്തിനു വേറെ ജാതി??

ജന്മ്ദാതാക്കളില്ലാതൊരു ജന്മവും,
ജനിക്കുന്നതില്ലയീ ധരിണിയില്‍.

പോറ്റുവാന്‍ കെല്പില്ലാത്തവര്‍
പെറ്റുവളര്‍ത്തി അനാഥ ജാതി.

കൊന്നതിനെ തിന്നുന്നവന്‍ നീതിമാന്‍,
ഭീരുവിനെ കൊല്ലുന്നവനേതു ജാതി??

ജനകനില്ലാ ദൈവങ്ങളെ പൂജിപ്പോര്‍,
ജനകനില്ലാ മനുഷ്യനെ പുച്ഛിക്കുന്നു!!

ജാതി ചോദിച്ചു പാഴാകുന്നു,
ജന്മമിതെന്നറിയും നമ്മള്‍??

വേണ്ട പല ജാതി നമുക്കു,
രണ്ടു ജാതി മതി ജീവിക്കാന്‍.

Sunday, October 5, 2008

കാത്തിരിപ്പ്..

പിരിയില്ലൊരു നാളും
നിന്നെ ഞാന്‍,
പിരിഞ്ഞു പോയവര്‍-
ക്കറിയില്ലതിന്‍ കാര്യം
നിന്നെ നിനയ്ക്കില്‍
നീയെന്‍ മുന്‍പിലില്ല,
നിനയ്ക്കായ്കില്‍ നീ്
എന്നില്‍ നിറയുന്നു,
എന്നും കാതോര്‍ത്തു
നിന്‍ ശബ്ദത്തിനായ്,
മൌനത്തിന്‍ ആഴമറിഞ്ഞു
നിന്നിലെ ശബ്ദമായ്,
സ്നേഹത്തിന്‍ ആഴമറിഞ്ഞു
നിന്നുടെ വിരഹത്തില്‍,
നിന്‍സ്പര്‍ശമായ് മാറുന്നു
വീശുന്ന തെന്നലും,
നിന്‍ മണമായ് മാറുന്നു
പെയ്യുന്ന പുതുമഴയും,
നിന്നിലെ സ്നേഹം
പങ്കിട്ടു പോകിലും,
നീ വരും വഴിയില്‍
കാത്തിരിക്കുന്നു ഞാന്‍.
കണ്ടു നീയെന്നെ
വഴി മാറിപോകിലും,
കണ്ണുനീര്‍ തുടച്ചു
മറ്റാരും കാണാതെ,
നിറ പുഞ്ചിരി തൂകി
മാലോകര്‍ കാണ്‍കെ,
കാത്തിരിക്കുന്നിന്നും
നീ വരും നാളിനായ്..

Tuesday, August 26, 2008

മാന്‍ചെസ്റ്റ്റും,വെള്ളിയാഴ്ചയും ...

നമ്മുടെ ഗ്രാമങ്ങളില്‍ , പണ്ടു വെള്ളിയാഴ്ചകള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍് ഉണ്ടായിരുന്നു.
ദേവിക്ക് പ്രധാനപ്പെട്ട ദിവസം ,പള്ളിയില്‍ പ്രത്യേകതയുള്ള ദിവസം ,അങ്ങനെ ഓരോന്ന്....കൂടാതെ സന്ധ്യ കഴിഞ്ഞാല്‍ മനുഷ്യര്‍ പുറത്ത് ഇറങ്ങി നടക്കാന്‍ ഭയപ്പെടും ;ഭയം, ഇഴ ജീവികളെ മാത്രമല്ല, രാത്രി സഞ്ചാരികളായ; ഭൂത,പ്രേത, പിശാചുക്കളെ കൂടി യാണ്.
മാഞ്ചസ്റ്റ്റിലെ വെള്ളിയാഴ്ചകള്‍ക്കും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. സാധാരണ ദിവസങ്ങളില്‍ എല്ലവരും വളരെ അച്ചടക്കത്തോടെ ജോലിക്കു പോകുന്നവരാണ്. അതു സമയത്തിലും, ജോലിയിലും, വസ്ത്രധാരണത്തിലും വ്യക്ത്മായി കാണാവുന്നതാണ്.എന്നാല്‍ വെള്ളിയാഴ്ചകള്‍ക് പൊതുവേ അവധി ദിവസത്തിന്റ അന്തരീക്ഷമാണ്. അതു വസ്ത്ര ധാരണത്തില്‍ നിന്ന് വ്യക്ത്മാണ്.
വസ്ത്രം.... ഓരോ ദിവസത്തിനും,അവസരത്തിനും വ്യത്യസ്തമാണ് ഇവര്‍ക്കും. വ്യത്യാസം അവയുടെ അളവിലാണെന്നു മാത്രം . ആഘോഷത്തിന്റ് പ്രാധന്യം കൂടുബോള്‍ ആണുങ്ങള്‍ കൂടുതല്‍ വസ്ത്രം ധരിക്കയും , സ്ത്രീകള്‍ കുറവു വസ്ത്രം ധരികുകയും ചെയുന്നു..
മിക്കവാറും എല്ലാവരും വേഗം ജോലി തിര്‍ത്തു വീട്ടില്‍ പോകും. അന്നത്തെ രാത്രി ആഘോഷത്തിന്റേതാണ്. ഇവിടുത്തെ രാത്രികള്‍ രണ്ടു വിധമാണ്. ഒന്ന്, രാത്രി പത്തു മണി ആയാലും തെരുവു വിളക്കുകള്‍ തെളിയാത്ത വിധം പകല്‍ വെളിച്ചമുള്ള വേനല്‍ക്കാല രാത്രികള്‍ , രണ്ടാമത്തേത് ,ഉച്ച തിരിഞ്ഞ് മൂന്ന് മണി ആകുബോഴേകും തെരുവ് വിളക്കുകള്‍ തെളിയുന്ന വിധം ഇരുട്ടാവുന്ന ശരത്ക്കാല രാത്രികള്‍. ഇതില്‍ ഏതായാലും പുലരും വരെ ആണും പെണും , തെരുവിലുണ്ടാവും..റസ്റ്റോറന്റുകള്‍ എല്ലാം നിറഞ്ഞ് കവിയും...ബാറുകളുടെ കാര്യവും അങ്ങനെ തന്നെ.
കുട്ടികളെ കാണാന്‍ കൂ‍ടി കിട്ടില്ല. മുന്നില്‍ കണ്ട ഓരോ രൂപവും എന്നെ അത്ഭുതപ്പെടുത്തി. മനസ്സ് പറഞ്ഞു ‘യക്ഷി’ . എങ്ങനെ ??എന്നല്ലെ..വസത്രം; വെള്ള സാരിയല്ല,പകരം കറുത്ത ഗൌണ്‍ . മുഖം; ചോരയില്ലാതെ വെളുത്ത് മരവിച്ചത്. ചുണ്ടുകള്‍; ഓരോര്‍ത്തര്‍ക്കും ഓരോ നിറമാണ് കറുപ്പ്,നീല,പച്ച,...അങ്ങനെ പോകുന്നു. കണ്ണുകള്‍; ക്റുഷ്ണ് മണികള്‍ പല വര്‍ണ്ണത്തില്‍, അവ പ്രക്രുതി ദത്തവും അല്ലത്തതും ,എന്നല്‍ അവയ്ക്കു ചുറ്റും നല്‍കിയിരിക്കുന്ന നിറങ്ങളാണ് കൂടുതല്‍ ഭീതി ഉണ്ടാക്കുന്നത്. മുടി; മുട്ടോളം ഇല്ലെങ്കിലും, വര്‍ണ്ണിക്ക തക്കതു തന്നെ. മാരിവില്ലിലെ എല്ലാ നിറങ്ങളും കാണാം എന്നതു അത്ഭുതം തന്നെ. ഭയന്ന് താഴെ നോക്കിയപ്പോള്‍ കണ്ടതോ, വെളുത്ത കൈയിലെ നീണ്ടു കൂര്‍ത്ത നഖം, ചുവന്ന നിറത്തില്‍. കാലുകള്‍ ; ഭൂമി തൊടാതെ,[ഹയ് ഹീലില്‍ ] ഒഴുകി നടക്കുന്നു....
അവരുടെ കൂടെ നടക്കുന്ന ആണ്ണുങ്ങളെ , എന്തു പേര് നല്‍കാം...യക്ഷന്‍,ഗന്ധ്ര്‍വ്വന്‍, അല്ല ‘ഡ്രാക്കുള’ വെളുത്ത് വിളര്‍ത്ത മുഖം, നിറഞ്ഞ ചിരി, തിളങ്ങുന്ന കണ്ണുകള്‍‍, മന്യതയുടെ മുഖം മൂടി,വസ്ത്ര ധാരണവും വളരെ മന്യതയുള്ളത്,ഒപ്പം ആ നീണ്ട കറുത്ത കോട്ടും..വിക്ടോറിയന്‍ കെട്ടിടങ്ങള്‍ക്കിടയിലൂ ടെ നടന്നു വരുന്നതു കണ്ടാല്‍ .... മനസ്സ് അറിയാതെ ഒന്നു നടുങ്ങും[ഡ്രാക്കുള സിനിമകളുടെ പ്രഭാവം]...

Thursday, August 21, 2008

വിശ്രമം

പൂക്കളമൊരുക്കാന്‍ പൂവന്വേഷിച്ചപ്പോളാണ് ,വീടിനോട് ചേര്‍ന്ന പൂമരം കണ്ടത് ...നിറയെ മഞ്ഞ പൂക്കള്‍ . കൈ എത്താഞ്ഞപ്പോള്‍ , ഒരു കൊടുവാള് കൊണ്ടു കൊമ്പ് വെട്ടാമെന്നു കരുതി . കൊടുവാളെടുത്തു ആഞ്ഞു വെട്ടി ...പക്ഷെ ; കൊടുവാള്‍ കൈയ്യില്‍ നിന്നും തെറിച്ചു പോയി ....ഉയര്‍ന്നു പൊങ്ങിയ കൊടുവാള്‍ വീടിന്റെ കഴുക്കോലില്‍ തട്ടി നിന്നു ...അത് എളുപ്പത്തില്‍ താഴേക് വന്നില്ല ,കൂടെ കഴുക്കോലും കൊണ്ടാണ് വന്നത് . കഴുക്കോല് താഴേക്ക് വന്നപ്പോള്‍ കൂടെ നിന്ന കൂട്ടുകാരും വലിയ ശബ്ദത്തോടെ താഴേക്ക് പോന്നു . അടുത്ത മുറിയിലെ ബുള്‍്ഡൊഗ് ശബ്ദം കേട്ടു പുറത്തു വന്നു .അതിനെ കണ്ടു ഭയന്ന് ഞാന്‍ വീടിനു പുറകിലേക്ക് വലിഞ്ഞു . ഭയം എന്നിട്ടും വിട്ടു മാറിയില്ല .അതിന്റെ നോട്ടം അത്ര ഭയങ്കര മായിരുന്നു ..ശരീരം അപ്പോഴും വിറയ്കുന്നുണ്ട്...ഇനി എന്ത് ചെയ്യും ??ആരോ ചോദിച്ചു . നൂറ്റാണ്ടുകളായി കൊത്തു പണി ചെയ്ത മുന്‍്വശം പ്രൌഢിയോടെ, നില്‍ക്കയായിരുന്നു ....വയസ്സന്‍ ആശാരിക്കു പോലും ഒന്നും ചെയ്യാനാവില്ല ...മം വെറുതെ അല്ല അതിനും മടുത്തീട്ടുണ്ടാവും..കാലം എത്രയായി ഈ മുറ്റത്തെ അങ്കങ്ങള്‍ ഒക്കെ കാണുന്നു ...അവരും വിശ്രമിക്കട്ടെ , എന്ന് ധൈര്യത്തോടെ പറഞ്ഞു . അപ്പോഴാണ് പടികടന്നു ആരോവരുന്നത് കണ്ടത് . ആളെ കണ്ടപ്പോള്‍ എന്റെ എല്ലാ ധൈര്യവും ചോര്‍ന്നു പോകുന്നതറിഞ്ഞു ..മുത്തശ്ശന്‍ ;...മരിച്ചുപോയ മുത്തശ്ശന്‍ ...തിരിഞ്ഞു ഓടാന്‍ നോക്കി ; തട്ടി വീണു എഴുന്നേറ്റപ്പോളാണ് സമാധാനമായത് ... ഉച്ച നേരത്തെ വിശ്രമം തന്ന വിറയല്‍ ഇപ്പോഴും ഉണ്ട് ...

Monday, August 11, 2008

കാഴ്ചകള്‍

എന്നെ എഴുതാന്‍ പ്രേരിപ്പിച്ച എന്റെ ഗുരുനാഥനും സുഹൃത്തിനും നന്ദി പറയട്ടെ ......... മാന്ചെസ്റ്റ്റിലെ അനുഭവങ്ങള്‍ പറയുമ്പോഴാണ് എഴുതാനുള്ള ആവശ്യം വന്നത് ...

യാത്ര എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്..കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍ , നാലു വര്‍്ഷത്തില്കൂടുതല്‍ഒരു നാട്ടിലുംതങാത്ത"നാടോടി"കളായിരുന്നുഎന്ന് പറയുന്നതാവുംനല്ലത് ... ജീവിത തിരക്കിലെ അനുഭവങ്ങള്‍ , നല്ലതോ, ചീത്തയോ,എന്തായാലും മനുഷ്യായുസ്സിന്റെ സമ്പത്ത് മറ്റെന്താണ് ? കേരളം വിട്ടൊരു ജീവിതം ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല ..കാരണങള്‍ പലതാണ് ..പ്രധാന കാരണം ഗള്‍ഫ് തന്നെ ...എല്ലാവരും നന്മ പറയുമ്പോഴും അതിന്ടെ തിന്മ അനുഭവിച്ചവരില്‍ ഒരാളാണ് ഞാന്‍ ..കുടുംബം ,അതിന്ടെ സുഖം, ബന്ധങ്ങളുടെ തീവ്രത ...പണത്തിനു ഇതു തരാനാവുമോ ?? ...കുട്ടികാലത്തെ ഏകാന്തത എന്റെ മക്കള്‍ അനുഭവികരുതെന്നു ,കുട്ടികാലത്തെ മനസ്സില്‍ തീരുമാനിച്ചിരുന്നു ...പക്ഷെ വിധിയെ മാറ്റാന്‍് ആരാലാവും ??? കുടുംബത്തോടെ വരാനായി എന്നത് വലിയ അനുഗ്രഹമായി ..

തണുപ്പും പ്രകൃതി ഭംഗിയും നിറഞ്ഞ സ്ഥലമാണ്‌ ബ്രിട്ടന്‍ എന്നത് നേരത്തെ അറിയാമായിരുന്നു. ഒരു സ്ഥലത്തു വന്നു പോകുമ്പോഴത്തെ അനുഭവവും , അവിടെ ജീവിക്കുബോഴത്തെ അനുഭവങ്ങളും വ്യത്യസ്തങള്‍ തന്നെ...അനുഭവങ്ങള്‍ !!എണ്ണി പറയാനാവില്ല ..കാരണം ... അത്രയധികം .. പ്രതേകിച്ചു എന്നെ പോലെ കേരളത്തിലെ ഗ്രാമത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് ..ആദ്യത്തെ അനുഭവം യാത്രയില്‍ നിന്നും കിട്ടി.

യാത്രയുടെ ദൈര്‍ഘ്യം ,വിമാനത്തില്‍ പത്തു മണികൂരും , അല്ലാതെ എഴെട്ടു മണികൂറിന്റെ കാത്തിരിപ്പും ;ക്ഷീണവും ബോറടികും പുറമേ, ടോയ്ല്ട്ടിലെ പേപ്പര്‍ റോള്‍ കണ്ടാണ്‌ തളര്‍ന്നത്. വൃത്തിക്ക് പേരു കേട്ടവരുടെ വൃത്തിയെ പ്രാകി .. തീര്‍ന്നില്ല.... വീട്ടിലെ ടോയ്ല്റ്റ് കണ്ടപ്പോള്‍ ഞെട്ടി !! പേപ്പര്‍ റോള്‍ മാത്രമല്ല നിലത്തു വെള്ളം വീണാല്‍ പോകാന്‍ തുടകുകയല്ലാതെ വേറെ വഴിയില്ല ... ഇപ്പോള്‍ ആലോചികുമ്പോള്‍ ചിരിവരുമെങ്കിലും, ആ ഞെട്ടല്‍ മാറാന്‍,ആഴ്ചകള്‍ വേണ്ടിവന്നു .

രാത്രിമറക്കന്‍ ആവില്ലാ. ഭാഷ ,സംസ്കാരം,ജീവിതരീതികള്‍ ,ഭക്ഷണം ,കാലാവസ്ഥ ... അങനെ എല്ലാം വ്യത്യസ്തം . എങനെ ഇതൊക്കെ തരണം ചെയും എന്നുള്ള ചോദ്യങ്ങള്‍ മനസിനെ വല്ട്ടിയിരുന്നു... യാത്രാക്ഷീണം കാരണം എല്ലാം മറന്നു ഉറങി .. ഒന്‍പതു മണിക്ക് ഉറങിയ ഞങള്‍ ഉണര്‍ന്നത് എട്ടുമണിക്...എല്ലാ ക്ഷീണവും മാറി നല്ല ഉന്മേഷത്തോടെ ഉണര്‍ന്നു എന്നുവേണം പറയാന്‍ ...സമയം നോക്കിയപ്പോളാണ് മനസ്സിലായത് രാവിലെ എട്ടുമണിക്കല്ല രാത്രിഎട്ടുമണിക്കാണ് എഴുന്നേറ്റത്!!!!! ഇരുപത്തിനാലു മനികൂഒര്‍ ഉറങി ..കാരണം കാലാവസ്ഥയോ , ജെറ്റ്ലാഗോ, ക്ഷീണമോ??എന്തായാലും മറക്കാനാവാത്ത അനുഭവമായി ..


Tuesday, July 29, 2008

കുട്ടിക്കാലം......

മുത്തശ്ശ്ന്റെ കൈ പിടിച്ചു , ഒരു ഏഴു വയസ്സുകാരി നാട്ടിന്‍ പുറം കാണാനിറങ്ങി.......
അവള്‍ ആദ്യ മായാണ് കേരളത്തില്‍ തനിയെ വരുന്നതു ....തമിഴ് നാട്ടിലെ വരണ്ട കാറ്റും തമിഴ് ഭാഷയും കേട്ടു വളര്‍ന്ന അവള്‍ക്ക്, മലയാളം മറുനാടാണ്..... ഇവിടുത്തെ കാറ്റിന് തണുപ്പുണ്ട് , മുറ്റത്തെ നന്ദ്യര്‍വട്ടതിന്ടെയും, ഗാന്ധരാജന്റെയുമം മണമുണ്ട് ....
പുത്തനുടുപ്പിട്ട് അവള്‍ ഒരുങ്ങി ....അവളുടെ കൈ പിടിച്ച മുത്തശ്ശനെ അവള്‍ ശ്രദ്ധിച്ചു ... എന്താ മുത്തശ്ശന്‍ ഷര്‍ട്ട് ഇടാത്തത് ??? അവളുടെ നോട്ടത്തിലെ ചോദ്യം കണ്ടു മുത്തശ്ശന്‍ പറഞ്ഞു ..
"എനിക്ക് ഇതൊക്കെ മതി ,നമുക്കു പോവാം "...ഇടതു കൈ കൊണ്ടു തോളത്തെ തോര്‍ത്തെടുത്ത് മുഖം തുടച്ചു തോളത്തു തന്നെ ഇട്ട്, അവളുടെ കൈ പിടിച്ച് നടന്നു ....
പാടത്തേക്ക് എന്നാണ് മുത്തശ്ശന്‍ പറഞ്ഞതു .... അവള്‍കത് മനസ്സിലായില്ലെഗ്കിലും,
മുത്തശ്ശന്റെ കൂടെ നടക്കുബോള്‍് ഒരു ഗമ തോന്നി ..... മുത്തശ്ശനെ കണ്ടു എല്ലാവരും ഒതുങി പോകുന്നു ....ആണുങള്‍ മടക്കി കുത്തിയ മുണ്ടഴിച്ചു തോളത്തെ തോര്‍ത്ത്‌ കയ്യില്‍ പിടിച്ച് തൊഴുന്നു ..., പെണ്ണുങ്ങള്‍ തലകുനിച്ചു ഒതുങി പോകുന്നു ... പക്ഷേ അത് അധികാരത്തിന്റെ
ആയിരുന്നില്ല ,സ്നേഹത്തിന്റെ ,ബഹുമാനത്തിന്റെ, ആയിരുന്നു ......
കുറേ പുല്ലും ചളിയും ഉള്ള സ്ഥലത്തു മുത്തശ്ശന്‍ നിന്നു. !!!! ഇതാണ് പാടം?..കുറേ ആണുങ്ങളും ,
പെണ്ണുങ്ങളും ....ചളിയില്‍ പണിയെടുക്കുന്നുണ്ടായിരുന്നു . മുത്തശ്ശന്‍ വെള്ളമുണ്ടു മടക്കിക്കുത്തി ചളിയിലേക്കു ഇറങ്ങി ..."അയ്യേ മുത്തശ്ശാ ചളി "...അവള്‍ വിളിച്ചു പറഞ്ഞതു കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി ....."ങാ....ഇതു നിങള്‍ക്കൊക്കെ ചളിയാവും..പക്ഷെ അങ്ങനെ പറയാന്‍ പാടില്ല"...എന്ന് പറഞ്ഞ് അതേ ചളി കയ്യിലെടുത്തു വാത്സല്യത്തോടെ അവളുടെ കവിളില്‍് തലോടി പറഞ്ഞ് ...."ഇതു ഇല്ലെങ്കില്‍ ഈ കാണുന്ന മനുഷ്യരോന്നും ഇല്ല"....ഇതു കേട്ടു ചുറ്റും നിന്നവര്‍ ചിരിച്ചു .. കൂട്ടത്തില്‍ വയസ്സായ ആള്‍ "അങ്ങനെ പറഞ്ഞ് കൊടുക്ക്‌ മേലാനെ ..,ഇന്നത്തെ കുട്ടികള്‍്ക്കു ഒന്നും അറിയില്ല "....അവര്‍ പറയുന്നത് അവള്‍ക്ക് പകുതിയും മനസ്സിലകുന്നില്ലായിരുന്നു....
പണിനിറുത്തി വന്ന പെണ്ണുങ്ങളില്‍ എല്ലാവരും അവളെ കൌതുകത്തോടെ നോക്കി ...അവരോടായി മുത്തശ്ശന്‍ പറഞ്ഞു.... "ഇതു മകളുടെ മകളാ ... പുലര്‍്ച്ചയ്ക്കുള്ള വണ്ടിക്കു വന്നതാ ..ഇനി ഇവള്‍ ഇവിടുത്തെ സ്കൂലില പഠിക്കുന്നത് .."... അവള്‍ എല്ലാവരോടുമായി ചിരിച്ചു ...ഒരു പെണ്ണ് മരംപോലുള്ള പത്രത്തില്‍ (പാള) വെള്ളം കൊണ്ടു വന്നു അവളുടെ മുഖം കഴുകാന്‍ നോക്കി ...പക്ഷെ അവള്‍ക്കത് കൂടുതല്‍ വിഷമം ഉണ്ടാക്കി ...."അക്ക ഞാന്‍ കാഴുകിക്കോളാം"...."അക്കയോ ? "അവര്‍ ആശ്ചര്യപ്പെട്ടു ...മുത്തശ്ശനെ നോക്കി ....."ചേച്ചിന്ന അവള്‍ തമിഴില്‍ വിളിച്ചത് " മുത്തശ്ശന്‍ പറഞ്ഞു ..."അയ്യോ കുഞ്ഞേ ...അടിയന്ടെ പേരു ചെമ്ബ്ബീ ന്നാ ...അങ്ങനെ വിളിച്ച മതി "...ഇപ്പോള്‍ ഞെട്ടിയത് അവളായിരുന്നു ....അമ്മൂമ്മയുടെ വയസ്സുള്ള ആളെ പേരു വിളിക്കുന്നതെങ്ങനെ ??!!
പിന്നെ ചെമ്ബ്ബി എല്ലാവരെയും പരിചയ പ്പെടുത്തി, ....."മുണ്ടി,കുഞ്ഞി,കോത, അമ്മുണ്ണി ,പാറു,വള്ളി ... അത് അടിയന്ടെ കെട്ടിയോന്‍ ,ചാത്ത "... നേരത്തെ മുത്തശ്ശനോട് വര്‍ത്താനം പറഞ്ഞ വയസായ ആളെ ചൂണ്ടി കാട്ടി ..."മറ്റേതു ബാപ്പൂട്ടി "..
മുറുക്കി ചുവന്ന പല്ലു കാട്ടി ബാപ്പൂട്ടി ചിരിച്ചു ...തലേകെട്ട് അഴിച്ചു കുടഞ്ഞു അരയില്‍ കെട്ടികൊണ്ട് ചോദിച്ചു "കുഞ്ഞിന്റെ പേരെന്താ ?"....."ശ്രീക്കുട്ടി "...അവള്‍ പറഞ്ഞു ..."ങാ നല്ലപേര്"..അത് പറഞ്ഞു ബാപ്പൂട്ടി ദൂരെ നിന്ന പശുവിന്റെ അടുത്തേക്ക് പോയീ ...

"ബാപ്പൂട്ടി എന്താ പശൂനെ ചെയ്യണത് ??" അവളുടെ ചോദ്യം കേട്ടു പെണ്ണുങ്ങള്‍ കൂട്ടച്ചിരിയായി ....
ചെമ്പി അവരെ നോക്കി പറഞ്ഞു "കുട്ടി ഇതൊക്കെ ആദ്യം കാണുകയാവും ,അത് കാളയാണ് ഇവിടെ പൂട്ടാന്‍ കൊണ്ടു വന്നതാണ്‌ "..പക്ഷെ അവള്‍ക്ക് ഒന്നും മനസ്സിലായില്ല ...എന്തിനാണ് ഇവരൊക്കെ ഈ ചളിയില്‍ നില്ക്കുന്നത് ?? മുത്തശ്ശന്‍ എന്തിനാണ് ഈ പുല്ലു ചളിയില്‍ കുഴിചിടുന്നത് ?? ഈ പശുക്കള്‍ അല്ല കാളകള്‍ പാവം എന്തിനാണ് ഈ ചളിയില്‍ നില്കുന്നത് ???ഒന്നിനും അവള്‍ക്ക് ഉത്തരം കിട്ടിയില്ല ..പക്ഷെ ആ ചിത്രങ്ങള്‍ അവളുടെ മനസ്സില്‍ മായാതെ നിന്നു ...